Suspect arrested for assaulting and injuring young woman

മുന്‍വിരോധം നിമിത്തം യുവതിയെ ആക്രമിച്ച് മാനഹാനി വരുത്താന്‍ ശ്രമിച്ച പ്രതി പാരിപ്പളളി പോലീസിന്റെ പിടിയിലായി. പാരിപ്പളളി, മുതുപുറത്ത് സജി ഭവനില്‍ സതീശന്‍ മകന്‍ കിച്ചു എന്ന സജിത്ത് ആണ് പോലീസ് പിടിയില്‍ ആയത്. നിരവധി ക്രമിനല്‍ കേസുകളില്‍ പ്രതിയായ ഇയാള്‍ക്കെതിരെ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതിലുളള വിരോധത്തില്‍ 24.09.2022 വൈകിട്ട് വീട്ടുമുറ്റത്ത് നില്‍ക്കുകയായിരുന്ന യുവതിയെ പ്രതി കല്ലെടുത്തെറിഞ്ഞ് പരിക്കേല്‍പ്പിച്ചിരുന്നു. ഇത് ചോദ്യം ചെയ്യ്തപ്പോള്‍ പ്രതി അക്രമാസക്തനായി ചീത്ത വിളിച്ചുകൊണ്ട് വീട്ടിലേക്ക് അതിക്രമിച്ച് കയറി ആക്രമിക്കുകയായിരുന്നു. ദേഹോപദ്രവം ഏല്‍പ്പിച്ചും വസ്ത്രം വലിച്ച് കീറിയും മാനഹാനി വരുത്താന്‍ ശ്രമിച്ച പ്രതിക്കെതിരെ  യുവതി നല്‍കിയ പരാതിയില്‍ പാരിപ്പളളി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യ്ത് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടാന്‍ ആയത്. ഇയാള്‍ ഇതിനു മുമ്പും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായിട്ടുള്ളതാണ്. പാരിപ്പള്ളി പോലീസ് ഇന്‍സ്‌പെക്ടര്‍ അല്‍ജബ്ബാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇയാളെ പിടികൂടിയത്.